എന്തിനവൾ
പെറ്റുകൂട്ടിയിത്ര
പുകനിറഞ്ഞു കറുത്ത
ഇരുണ്ട ഹൃദയങ്ങൾ?

എന്തിനവൾ
ചുമന്നു നടന്നതീ
മൂന്നും മുന്നൂറും,
എണ്ണമറിയാതെ....!!

പാകമാകാതെ
പാലുകൊടുത്തവൾ
എന്തിനിനി
നീരൊഴുക്കുന്നു..?

ശപിക്കണം;
കൺതുറക്കാതെ
ചത്തുപോകുവാൻ!

ആഭിചാരത്തിൽ
ഭസ്മമാക്കണം
ചിരികളെ,
ചായങ്ങളെ
പിന്നെ
വിശ്വാസങ്ങളെ!!

Comments

ajith said…
കവി എന്താണുദ്ദേശിച്ചത്! അത്രയ്ക്കങ്ങൊട്ട് ക്ലിയര്‍ ആയില്ല
hasiakbar said…
കവി തന്നെം മറന്നു കവിത പിറന്ന നേരം..അതുകൊണ്ടാണു ടൈറ്റിൽ ഇല്ലാത്തെ...ഓർമ്മിക്കുമ്പോൾ പറയാം...
hasiakbar said…
ഓർമ്മവന്നു. ഈ കവിത,പട്ടിക്കൂട്ടിലടയ്ക്കപ്പെടുന്ന അമ്മമാർക്ക്....